ഒക്ടോബറിലെ ഒരു സായാഹ്നത്തിലായിരുന്നു..അവളെന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്...ഈറൻ നിലാവിൻ അവളുടെ തിളങ്ങി ..എന്നിൽ സന്തോഷത്തിന്റെ തിരമാലകൾ അലതല്ലി...വേനലും വസന്തവും കടന്നു പോയി...ഒടുവിൽ യാത്രപോലും ചോദിക്കാതെ ഒക്ടോബറിലെ ഏതോ ഒരു സായാഹ്നത്തിൽ അവളെന്നെ വിട്ട് ഈ ലോകത്തെ വിട്ടു തന്നെ പോയി...മങ്ങിയ ഓർമ്മകൾ ഞാൻ ഇടയ്ക്ക് പൊടി തട്ടിയെടും എനിക്ക് മാത്രം സമ്മാനിച്ച ഓർമകളെ താലോലിക്കാൻ...
ഓന് സൂക്കേടാണ്, ആ പെണ്ണ് പോയെ പിന്നെ ഓനാ മുറീന്ന് പുറത്തിറങ്ങിയിട്ടില്യ......Read more at: https://www.manoramaonline.com/literature/your-creatives/2021/06/11/kalam-maikkatha-ormmmakal-malayalam-short-story.html
കാലം മായ്ക്കാത്ത ഓർമ്മകൾ രചന :അജ്മൽ തിരുന്നാവായ feedback : ajmaltheauthor@gmail ___________________________ (ചെറിയ ഇടവേളയ്ക്കു ശേഷം ഞാൻ മറ്റൊരു തുടക്കത്തിനു വേണ്ടി തുടങ്ങുന്നു ) പൂവിന്റെയിതൾ പോലെ പൊഴിയും നിൻ പുഞ്ചിരി കാണാൻ ഞാനിന്നും കാത്തിരിക്കാറുണ്ട്....... വേനലും മഴയും ശൈത്യവുമെല്ലാം കടന്നു പോകവേ നിനക്കായ് ഞാൻ കാത്തിരിക്കുബോൾ ഗോപിയേട്ടന്റെ കടയിലെ നാണിത്തള്ള പോലും പറഞ്ഞിരുന്നു... " ഓന് സൂക്കേടാണ്...ആ പെണ്ണ് പോയെ പിന്നെ ഓനാ മുറീന്ന് പുറത്തിറങ്ങിയിട്ടില്യ..." നാട്ടുകാരുടെ സംസാരം കേട്ടു ആയിഷുമ്മയുടെ കണ്ണ് തോരാൻ നേരമില്ലായിരുന്നു.... വർഷങ്ങളുടെ കാത്തിരിപ്പിനിടയിൽ കിട്ടിയ മകനാണ്... അത് കൊണ്ട് അവർ ഏത് നേരവും പടച്ചവനോട് കണ്ണ് നിറച്ച് പ്രാർത്ഥനയിലാണ്.... അണഞ്ഞു പോയ തിരിനാളം പോലെ നീയെന്റെ മുന്നിൽ ഇരുട്ടിന്റെ പുകമറകൾ സൃഷ്ടിച്ചപ്പോൾ നിന്റെ പുഞ്ചിരിയായിരുന്നു എന്നിൽ വെളിച്ചമെകിയത്.. അന്നൊരിക്കൽ നീയെന്നോട് കൊഞ്ചിക്കൊണ്ട് പറഞ്ഞ വാക്കുകൾ ഇന്നുമെന്റെ ഇടനെഞ്ചിൽ തീക്കനൽ പോലെ എരിഞ്ഞു...
Comments
Post a Comment